Wednesday, October 6, 2010

രസതന്ത്ര നൊബേല്‍

'great art in a test tube'

സ്റ്റോക്ക്‌ഹോം: കാര്‍ബണ്‍ പരമാണുക്കള്‍ കൊരുത്തുവെച്ചുള്ള സങ്കീര്‍ണ രാസതന്മാത്രകളുടെ നിര്‍മാണത്തിന് സരളമായ പുതുമാര്‍ഗമാവിഷ്‌കരിച്ച മൂന്നു ശാസ്ത്രജ്ഞര്‍ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കുവെച്ചു. റിച്ചാര്‍ഡ് എഫ്. ഹെക്ക് (79) എന്ന അമേരിക്കക്കാരനും എയ്-ഇച്ചി നെഗിഷി(75), അകിരാ സുസുക്കി(80) എന്നീ ജപ്പാന്‍കാരുമാണ് സമ്മാനം നേടിയത്.

ജീവശരീരത്തിന്റെയും പ്രകൃതിജന്യമരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയുമെല്ലാം അടിസ്ഥാനം കാര്‍ബണ്‍ സംയുക്തങ്ങളാണ്. അതിസങ്കീര്‍ണ ഘടനയുള്ള ഇവ പരീക്ഷണശാലയില്‍ കൃത്രിമമായുത്പാദിപ്പിക്കാന്‍ എളുപ്പമല്ല. ഇത്തരം ഓര്‍ഗാനിക് സംയുക്തങ്ങളുടെ നിര്‍മാണത്തിനു വേണ്ട കാര്‍ബണ്‍ ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള വിദ്യയാണ് ഈ ശാസ്ത്രജ്ഞര്‍ ആവിഷ്‌കരിച്ചത്.

വന്‍കുടലിലെ അര്‍ബുദത്തെയും ഹെര്‍പ്പസ് വൈറസിനെയും ചെറുക്കുന്ന മരുന്നുകള്‍ ഈ വിദ്യ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. കീടനാശിനികളും വളങ്ങളും നിര്‍മിച്ചു. കനംകുറഞ്ഞ കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് സാധനങ്ങളിലുപയോഗിക്കാനുള്ള പ്ലാസ്റ്റിക്കും ഇതേ സങ്കേതത്തില്‍ തയ്യാറാക്കി.

പ്രകൃതിജന്യ ഓര്‍ഗാനിക് തന്മാത്രകളോടു കിടപിടിക്കുന്ന കൃത്രിമ രാസവസ്തുക്കളാണ് ഇവരുടെ സാങ്കേതികവിദ്യ ശാസ്ത്രലോകത്തിനു സമ്മാനിച്ചത്.

No comments:

Post a Comment