Wednesday, October 6, 2010

രസതന്ത്ര നൊബേല്‍

'great art in a test tube'

സ്റ്റോക്ക്‌ഹോം: കാര്‍ബണ്‍ പരമാണുക്കള്‍ കൊരുത്തുവെച്ചുള്ള സങ്കീര്‍ണ രാസതന്മാത്രകളുടെ നിര്‍മാണത്തിന് സരളമായ പുതുമാര്‍ഗമാവിഷ്‌കരിച്ച മൂന്നു ശാസ്ത്രജ്ഞര്‍ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കുവെച്ചു. റിച്ചാര്‍ഡ് എഫ്. ഹെക്ക് (79) എന്ന അമേരിക്കക്കാരനും എയ്-ഇച്ചി നെഗിഷി(75), അകിരാ സുസുക്കി(80) എന്നീ ജപ്പാന്‍കാരുമാണ് സമ്മാനം നേടിയത്.

ജീവശരീരത്തിന്റെയും പ്രകൃതിജന്യമരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയുമെല്ലാം അടിസ്ഥാനം കാര്‍ബണ്‍ സംയുക്തങ്ങളാണ്. അതിസങ്കീര്‍ണ ഘടനയുള്ള ഇവ പരീക്ഷണശാലയില്‍ കൃത്രിമമായുത്പാദിപ്പിക്കാന്‍ എളുപ്പമല്ല. ഇത്തരം ഓര്‍ഗാനിക് സംയുക്തങ്ങളുടെ നിര്‍മാണത്തിനു വേണ്ട കാര്‍ബണ്‍ ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള വിദ്യയാണ് ഈ ശാസ്ത്രജ്ഞര്‍ ആവിഷ്‌കരിച്ചത്.

വന്‍കുടലിലെ അര്‍ബുദത്തെയും ഹെര്‍പ്പസ് വൈറസിനെയും ചെറുക്കുന്ന മരുന്നുകള്‍ ഈ വിദ്യ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. കീടനാശിനികളും വളങ്ങളും നിര്‍മിച്ചു. കനംകുറഞ്ഞ കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് സാധനങ്ങളിലുപയോഗിക്കാനുള്ള പ്ലാസ്റ്റിക്കും ഇതേ സങ്കേതത്തില്‍ തയ്യാറാക്കി.

പ്രകൃതിജന്യ ഓര്‍ഗാനിക് തന്മാത്രകളോടു കിടപിടിക്കുന്ന കൃത്രിമ രാസവസ്തുക്കളാണ് ഇവരുടെ സാങ്കേതികവിദ്യ ശാസ്ത്രലോകത്തിനു സമ്മാനിച്ചത്.

Tuesday, October 5, 2010




സ്‌റ്റോക്‌ഹോം: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അത്ഭുത പദാര്‍ഥമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍. റഷ്യയില്‍ ജനിച്ച് ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ജോലി നോക്കുന്ന ആന്ദ്രേ ഗെയിനി(51)ന്റെയും കോണ്‍സ്റ്റാന്റിന്‍ നൊവോസെലോവി(36)ന്റെയും കണ്ടെത്തല്‍ വിവരസാങ്കേതിക വിദ്യയുടെയും ഇലക്രേ്ടാണിക്‌സ് വ്യവസായത്തിന്റെയും മുഖഛായ മാറ്റൂ്ഉം

ഒരു പരമാണുവിന്റെ കനം മാത്രമുള്ള കാര്‍ബണ്‍ പാളിയാണ് ഗ്രാഫിന്‍. ലോകത്തിതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കനം കുറഞ്ഞതും ഉറപ്പേറിയതുമായ പദാര്‍ഥം. വൈദ്യുതി കടത്തിവിടുന്ന, ചൂടിനെ ചെറുക്കുന്ന, സുതാര്യമായ ഈ നാനോ പാളി ഭാവിയില്‍ കമ്പ്യൂട്ടറിന്റെയും മൊബൈല്‍ഫോണിന്റെയും ടച്ച് സ്‌ക്രീന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാനാവുമെന്നാണ് കരുതുന്നു. അര്‍ധ ചാലക സിലിക്കണിനെ വൈകാതെ ഇതു പിന്തള്ളിയേക്കാം. സൗരവൈദ്യുത പാനലുകളുള്‍പ്പെടെ സമസ്ത മേഖലകളിലും ഗ്രാഫീന്‍ കടന്നുവരുമെന്നാണ് കരുതുന്നത്.

പെന്‍സില്‍ മുനയിലുപയോഗിക്കുന്ന ഗ്രാഫൈറ്റില്‍ നിന്നെടുത്ത പരമാണുക്കളെ തേനീച്ചക്കൂടിന്റെ ആകൃതിയില്‍ നിരത്തിയാണവര്‍ ഗ്രാഫിന്‍ സൃഷ്ടിച്ചത്. ഇപ്പോഴും പരീക്ഷണശാലയിലൊതുങ്ങുന്ന ഗ്രാഫീന്‍ വന്‍തോതില്‍ രൂപപ്പെടുത്താനുള്ള സങ്കേതങ്ങള്‍ ഇനിയും ആവിഷ്‌കരിക്കേണ്ടതുണ്ട്.

Monday, July 26, 2010

ഒരു പൂ വിരിഞ്ഞു


ടോക്കിയോ: ലോകത്തെ ഏറ്റവും വലിയ പൂവായ 'ടൈറ്റന്‍ ആരം' ജപ്പാനില്‍ പുഷ്പിച്ചു.





ടോക്കിയോ സര്‍വകലാശാലയിലെ കൊയ്ഷികാവ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഒന്നര മീറ്ററോളം ഉയരമുള്ളപൂവിടര്‍ന്നത്.
ചീഞ്ഞ മാംസത്തിന്റെ ഗന്ധമുള്ള 'ടൈറ്റന്‍ ആരം' ഏറ്റവും ഗുര്‍ഗന്ധമുള്ള പൂ ആണ്


ഇന്‍ഡൊനീഷ്യ ദ്വീപ്‌സമൂഹത്തിലെ സുമാത്രയാണ് അമോര്‍ഫോഫാലസ് ടൈറ്റനം എന്ന ശാസ്ത്രീയനാമമുള്ളചെടിയുടെ ജന്മനാട്.
40 വര്‍ഷത്തോളം ആയുസ്സുള്ള ചെടി ഒറ്റത്തവണ മാത്രമേ പൂക്കാറുള്ളൂ.
വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലാണ് ടൈറ്റന്‍ ആരത്തിനു സ്ഥാനം.


Monday, March 15, 2010

മാന്‍ഡരിന്‍ താറാവ്

ദക്ഷിണേന്ത്യയിലേക്ക് ഇതുവരെ ദേശാടനം നടത്തുന്നതായി കണ്ടിട്ടില്ലാത്ത മാന്‍ഡരിന്‍ താറാവിനെ പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്ത് കണ്ടെത്തി. പക്ഷിനിരീക്ഷകനായ സത്യന്‍ മേപ്പയൂര്‍ ആണ് മാന്‍ഡരിന്‍ താറാവിനെ കണ്ടത്.

മീനാക്ഷിപുരത്ത് ഒരു വയലേലയുടെ സമീപം ചെറുജലസംഭരണിയില്‍ നീന്തിത്തുടിക്കുന്ന താറാവിനെയാണ് കണ്ടത്.

മറ്റ് പക്ഷികളെപ്പോലെ ദീര്‍ഘദൂരം ദേശാടനം നടത്തുന്ന പക്ഷികളല്ല മാന്‍ഡരിന്‍ താറാവുകള്‍. ഭാഗികമായ ദേശാടനമേ ഇവ നടത്താറുള്ളു. ചൈനയുടെ വിവിധഭാഗങ്ങള്‍, ജപ്പാന്‍, മഞ്ചൂരിയ, വടക്കന്‍ കൊറിയ തുടങ്ങിയ മേഖലകളിലേക്കാണ് ഇവ സാധാരണഗതിയില്‍ ദേശാടനം നടത്താറുള്ളത്.

http://sciencelokam.blogspot.com




മരങ്ങളും ചെറിയ ജലാശയങ്ങളുമുള്ള പ്രദേശങ്ങളാണ് മാന്‍ഡരിന്‍ താറാവുകളുടെ ആവാസവ്യവസ്ഥ. എന്നാല്‍, വനപ്രദേശങ്ങള്‍ ഇല്ലാതാകുന്നതും നീര്‍ത്തടങ്ങള്‍ നശിക്കുന്നതും പക്ഷികളുടെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Friday, January 29, 2010


ഈ വര്‍ഷത്തെ ഏറ്റവും പ്രകാശമേറിയ പൗര്‍ണമി ഇന്ന്.(ജനുവരി30)

സാധാരണ പൂര്‍ണചന്ദ്രനെക്കാള്‍ 15 ശതമാനം വലുതും 30 ശതമാനം തെളിച്ചവുമുള്ള ചന്ദ്രനാണ്‌ ശനിയാഴ്‌ച മാനത്തുദിക്കുക.

ചന്ദ്ര ഭ്രമണപഥം ഭൂമിയോട് 50000 കിലോമീറ്റര്‍ അടുത്തുവരുന്നതാണ് കാഴ്ചവിരുന്നിനു കാരണം.
ഭൂമിയില്‍ നിന്ന്‌ ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം 3,84,800 കിലോമീറ്ററാണ്‌.
ശനിയാഴ്‌ച ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തുമ്പോള്‍ ദൂരം 3,56,630 കിലോമീറ്ററായി കുറയും.
ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലൂടെ കടന്നുപോകുന്നതിനാലാണ്‌ ചന്ദ്രന്‍ കൂടുതല്‍ അടുത്തായതുപോലെ അനുഭവപ്പെടുന്നത്‌.

രാത്രി എട്ടുമണിയോടെ പൂര്‍ണചന്ദ്രന്‍ ഏറ്റവും മനോഹരമാകും.


Thursday, January 14, 2010

വലയ സൂര്യഗ്രഹണം

മാനത്ത്‌ ഒരു നിഴല്‍ നാടകം നടക്കുന്നു.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കൈവരുന്ന അത്യപൂര്‍വമായ കാഴ്‌ച-അതാണ്‌ ആകാശം ഒരുക്കുന്നത്‌.

ആകാശത്തില്‍ തിളങ്ങുന്ന വളപോലുള്ള 'വലയ സൂര്യഗ്രഹണം' 15ന് ദൃശ്യമാകും. അപൂര്‍വവുംമനോഹരവുമായസൂര്യഗ്രഹണത്തില്‍ സൂര്യന്റെ 92 ശതമാനവും ചന്ദ്രനാല്‍ മറയ്ക്കപ്പെടും. ബാക്കിഭാഗം നേരിയവലയം പോലെകാണാനാകും.




ചന്ദ്രന്‍ സൂര്യനും ,ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ,പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ്‌ സൂര്യഗ്രഹണം.കറുത്തവാവ് ദിവസമാവും സുര്യഗ്രഹണം
നടക്കുക.

എന്നാല്‍ സൂര്യചന്ദ്രന്മാരുടെ സഞ്ചാരപഥം വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ എല്ലാ കറുത്ത വാവിലും സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നിരയില്‍ വരണമെന്നില്ല.
ചിലപ്പോള്‍ചന്ദ്രന്‍ സൂര്യനെ അല്പം മാത്രം മറയ്ക്കുന്നു. ഇതു ഭാഗിക സൂര്യഗ്രഹണം .



ദീര്‍ഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം മൂലം ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ നേര്‍രേഖയിലാണെങ്കിലും
ചിലപ്പോള്‍ ചന്ദ്രനു സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ കഴിഞ്ഞില്ല എന്നു വരും. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാള്‍ ചെറുതാകുമ്പോളാണ്‌ ഇത് സംഭവിക്കുന്നത്. സമയത്ത് സൂര്യന്റെ വൃത്തത്തിന്റെ ബാഹ്യഭാഗം ഒരു വളയമായി ചന്ദ്രനു വെളിയില്‍ കാണാമായിരിക്കും. ഇത്തരം സൂര്യഗ്രഹണങ്ങളെ വളയ സൂര്യഗ്രഹണം (Annular eclipse) എന്നു വിളിക്കുന്നു, ഇവയും സമ്പൂര്‍ണ്ണ സൂര്യഗ്രഹണങ്ങളാണ്‌.

സൂര്യനുമുന്നില്‍ നിന്നും ചന്ദ്രന്‍ പതിയെ നീങ്ങുമ്പോള്‍ ആദ്യമായി ഭൂമിയില്‍ നിന്നുകാണപ്പെടുന്ന സൂര്യന്‍ വജ്രമോതിരം പോലെയായിരിക്കും തിളങ്ങുക


പൂര്‍ണ്ണഗ്രഹണസമയത്ത് മാത്രമേ സൂര്യന്റെ അന്തരീക്ഷമായ കൊറോണ കാണാന്‍ കഴിയാറുള്ളു.
.
ഭൂമിയിലെല്ലായിടത്തും ഒരു പോലെ ഗ്രഹണം കാണാനാവില്ല
കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ്.

ഇന്ത്യയുടെയും ശ്രീലങ്കയുടെയും നടുവില്‍ 320 കിലോമീറ്റര്‍ വിസ്തൃതിയാലാവും ഗ്രഹണം ഏറ്റവും കൂടുതല്‍
ദൃശ്യമാവുക. തുമ്പയില്‍ 91 ശതമാനമാവും ഗ്രഹണത്തിന്റെ ദൃശ്യപരത. ശ്രീഹരിക്കോട്ടയില്‍ അത്‌ 85 ശതമാനമെ ഉള്ളൂ.

ഗ്രഹണത്തിന്റെ വടക്കേ അതിരായ വര്‍ക്കല വരെ ചന്ദ്രന്‍ പൂര്‍ണമായി സൂര്യനുള്ളിലാകുന്ന തരത്തില്‍ കാണാനാവും. വര്‍ക്കലയുടെ വടക്കു ഭാഗങ്ങളില്‍ ഇത്‌ ഭാഗിക സൂര്യഗ്രഹണമായിരിക്കും ദൃശ്യമാവുക. ചന്ദ്രന്റെ നിഴല്‍ ചെറുതായി ഭൂമിക്കു മുകളില്‍ പതിക്കുന്ന രീതിയില്‍ കാസര്‍കോടു വരെ കാണാം.

ആയിരം വര്‍ഷങ്ങള്‍ക്കു ശേഷമേ ഇനി ഇത്തരമൊരു ഗ്രഹണം ദൃശ്യമാവു.

രാവിലെ 11.30 ന് തുടങ്ങുന്ന ഗ്രഹണം 1.32 ഓടെ പരമാവധിയിലെത്തും. പിന്നീട് പിന്‍വാങ്ങുന്ന ഗ്രഹണം 3.15
ഓടെ പൂര്‍ത്തിയാവും.

ഇന്ത്യയില്‍ ഗ്രഹണം ഏറ്റവും നന്നായി വീക്ഷിക്കാന്‍ കഴിയുന്ന ഭാഗങ്ങളിലേക്ക്‌ സഞ്ചാരികളുടെ പ്രവാഹമാണിപ്പോള്‍.
അപൂര്‍വദൃശ്യം ആകാശത്തു നിന്നു തന്നെ കാണാന്‍ വിമാനത്തില്‍ പറക്കാനൊരുങ്ങുകയാണ്‌ ചിലര്‍.
തുമ്പയിലെ വിക്രം സാരാഭായി ബഹിരാകാശ ഗവേഷണ കേന്ദ്രം സൂര്യഗ്രഹണത്തിന്റെപ്രത്യാഘാതങ്ങളെക്കുറിച്ചു
പഠിക്കാന്‍ വലിയ തയാറെടുപ്പുകള്‍ ചെയ്തിട്ടുണ്ട്‌.

പ്രവചനങ്ങളെല്ലാം മറന്ന്‌ വാനനിരീക്ഷകര്‍ ഗ്രഹണം കാണാന്‍ ആകാശക്കോണിലേക്ക്‌ കണ്ണ്‌ നടുകയാണ്‌.

യാതൊരു കാരണവശാലുംസൂര്യ ഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ടു വീക്ഷിക്കാന്‍ പാടില്ല . നഗ്നനേത്രങ്ങള്‍ കൊണ്ടുള്ള സൗരവീക്ഷണം കണ്ണിന്റെ കാഴ്ച നശിപ്പിക്കുമെന്നറിയാമല്ലോ .

സൂര്യ ഗ്രഹണം കാണാന്‍ ഫില്‍ററര്‍ ഉപയോഗിക്കുക , പിന്‍ ഹോള്‍ കാമറ ഉപയോഗിക്കുക.

വീഡിയോ കാണൂ .....