Wednesday, November 25, 2009
സുഖോയ് പ്രതിഭ
സുഖോയ്-30 യുദ്ധവിമാനത്തില്‍ പുണെയില്‍നിന്നു പറന്നുയര്‍ന്ന പ്രതിഭാ പാട്ടീല്‍ യുദ്ധവിമാനത്തില്‍ സഞ്ചരിച്ച ഭരണത്തലപ്പത്തുള്ള ആദ്യവനിതയായി.
റഷ്യന്‍ യുദ്ധവിമാനത്തില്‍ അവര്‍ അരമണിക്കൂര്‍ പറന്നു. വിങ് കമാന്‍ഡര്‍ ആലപ്പുഴ സ്വദേശി എസ്. സാജനായിരുന്നു രണ്ടു സീറ്റുള്ള വിമാനത്തിന്റെ പൈലറ്റ്.
ശബ്ദവേഗത്തെ വെല്ലുന്നരീതിയില്‍ മണിക്കൂറില്‍ 1,100 കിലോമീറ്റര്‍ വേഗത്തില്‍വരെ പറക്കാന്‍ സുഖോയ്‌ക്കാവും.
Saturday, November 14, 2009
സൈലന്റ് വാലി
ദക്ഷിണേന്ത്യയില്‍ നീലഗിരി മലനിരകളുടെ തെക്കുപടിഞ്ഞാറ് മൂലയ്‌ക്കാണ് സൈലന്റ്‌വാലി വനമേഖല. 237 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയാണ് നിലവില്‍ നിശ്ശബ്ദ താഴ്‌വരയുടെ ഭാഗമായിട്ടുള്ളത്. പടിഞ്ഞാറുഭാഗത്ത് കുന്തിപ്പുഴയുടെയും കിഴക്ക് ഭവാനിയുടെയും തടത്തിലാണ് താഴ്‌വര.
സൈലന്റ് വാലിയെ നശിപ്പിച്ച് ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നീക്കമാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ട് തിരിയാന്‍ കാരണം
120 മെഗാവാട്ടിന്റെ ജലവൈദ്യുതപദ്ധതിയാണ് ഇവിടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന് പാരിസ്ഥിതികകാരണങ്ങളാല്‍ അനുമതിലഭിച്ചില്ല. 1984 നവംബര്‍ 15ന് സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. സൈലന്റ്‌വാലിയെ സംരക്ഷിക്കാന്‍നടന്ന ഐതിഹാസികമായ കൂട്ടായ്മയും സമരങ്ങളും പരിസ്ഥിതിസംരക്ഷണചരിത്രത്തിലെ തിളക്കമേറിയ അധ്യായമാണ്.
ആന, സിംഹവാലന്‍കുരങ്ങ്, വിവിധയിനം പാമ്പുകള്‍, ഇരുന്നൂറിലേറെ വ്യത്യസ്തയിനം പക്ഷികള്‍, ശലഭങ്ങള്‍, ആയിരത്തോളം പുഷ്പജാലങ്ങള്‍, 107 തരം ഓര്‍ക്കിഡുകള്‍ തുടങ്ങിയവയൊക്കെ ഈ പൈതൃകസമ്പത്തിന്റെ മുതല്‍ക്കൂട്ടാണ്.
മഴക്കാടുകള്‍ എന്നത് ചലനാത്മകതയുടെ ജൈവസങ്കേതമാണ്. ഓരോ അണുവിലും ജീവന്‍ തുടിക്കുന്ന അത്തരമൊരു അത്ഭുത ലോകമാണ് സൈലന്റ് വാലിയിലേത്.
സൈലന്‍റ് വാലിക്ക് ചുറ്റുമുള്ള 148 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തെ ബഫര്‍ സോണായി നവംബര്‍ 15 നു പ്രഖ്യാപിച്ചു.സൈലന്‍റ് വാലിയും അതിനോട് ചേര്‍ന്ന് കിടക്കുന്ന വനഭൂമിയിലുമായി കാണപ്പെടുന്ന ആയിരത്തിലധികം അത്യപൂര്‍വ്വമായ സസ്യ ജീവി ജാലങ്ങളുടെ സംരക്ഷണം കണക്കാക്കിലെടുത്താണ് സൈലന്‍റ് വാലിയെ ബഫര്‍ സോണായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.ബഫര്‍സോണ്‍ പ്രഖ്യാപനത്തോടെ ഈ പ്രദേശത്ത് യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.
ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ സഞ്ചാരികള്‍കായി സൈലന്റ്‌വാലി ദേശീയപാര്‍ക്കില്‍ കൂടുതല്‍സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.സന്ദര്‍ശനത്തിന് മുക്കാലിയിലുള്ള അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍നിന്ന് മുന്‍കൂറായി അനുമതി വാങ്ങണം. ഡിസംബര്‍ മുതല്‍ ഏപ്രില്‍വരെയാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമേ സന്ദര്‍ശകരെ കയറ്റിവിടൂ. വൈകീട്ട് ആറിന് സന്ദര്‍ശകര്‍ പാര്‍ക്കിന് പുറത്തെത്തിയിരിക്കണം.
കടപ്പാട് മാതൃഭൂമി
Wednesday, November 11, 2009
സാലിം അലി
ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ അമ്മാവനായ അമിറുദ്ദീന്‍ തായ്‌ബ്ജിയുടെ സംരക്ഷണയിലാണ് സാലിം ആയ വളര്‍ന്നത്. പത്തുവയസ്സുള്ളപ്പോള്‍ അമ്മാവന്‍ സമ്മാനിച്ച എയര്‍ഗണ്‍കൊണ്ട് സാലിം അലി ഒരു കുഞ്ഞാറ്റക്കിളിയെ വെടിവെച്ചിട്ടു. കിളിയുടെ കഴുത്തിലുള്ള അപൂര്‍വമായ മഞ്ഞപ്പട്ട സാലിമിനെ ആകര്‍ഷിച്ചു. ഈ കിളിയുടെ പേരന്വേഷിച്ച് അമ്മാവനെ സമീപിച്ച സാലിമിനെ അദ്ദേഹം മുംബൈ നാച്വറല്‍ ഹിസ്‌റ്ററി മ്യൂസയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിന്റെ സെക്രട്ടറി ഡബ്ലിയു. എസ്. മില്ലാര്‍ഡില്‍
സാലിമിനെ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, നിരവധി അറകള്‍ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി.
സാലിം അലി എന്നലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞന്‍ ജനിച്ചുവീണ നിമിഷങ്ങളായിരുന്നു അവ.
നാച്വറല്‍ ഹിസ്‌റ്ററി മ്യൂസിയത്തില്‍ സ്‌റ്റഫ് ചെയ്‌ത് സൂക്ഷിച്ചിരുന്ന പക്ഷികളെയെല്ലാം നിരീക്ഷിക്കാനും പഠിക്കാനും മില്ലാര്‍ഡ് സാലിമിന് അവസരമൊരുക്കി.
സാലിം മുംബൈയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് മ്യൂസിയത്തില്‍ നാച്വറല്‍ ഹിസ്‌റ്ററി വിഭാഗത്തില്‍ ഗൈഡായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഉന്നത പരിശീലനത്തിനായി ജര്‍മനിയിലേക്കുപോയി. പ്രശസ്‌ത പ്രകൃതിശാസ്‌ത്രജ്‌ഞനായിരുന്ന പ്രൊഫസര്‍ എര്‍വിന്‍ സ്‌ട്രെസ്‌മാനിന്റെ കീഴില്‍ ബെര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തിയ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി.
മുംബൈ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റിക്കുവേണ്ടി പ്രാദേശിക പക്ഷിസര്‍വേകള്‍ നടത്താന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഇതിനായി ഇന്ത്യയിലെ പ്രധാന പക്ഷികേന്ദ്രങ്ങളിലെല്ലാം അദ്ദേഹം ചുറ്റിസഞ്ചരിച്ചു. മുംബൈ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റി ഫണ്ടില്ലാതെ പൂട്ടിപ്പോകുന്ന അവസ്‌ഥയിലെത്തിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവില്‍ നിനും സഹായം നേടിയെടുത്ത് ആ സ്‌ഥാപനത്തെ രക്ഷപ്പെടുത്തിയത് സാലിം അലിയാണ്. ഭരത്‌പൂര്‍ പക്ഷിസങ്കേതവും സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കും യാഥാര്‍ത്ഥ്യമായതിനു പിന്നില്‍ അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണമായി.
1933 ഡോ സാലിം അലി കേരളത്തില്‍ വരികയുണ്ടായി.കേരളത്തിലെ തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ശില്‌പികൂടിയാണ് ഡോ. സാലിം അലി. തിരുവിതാംകൂറിലും കൊച്ചിയിലും ആറുമാസത്തോളം പര്യടനം നടതിയശേഷം ഇവിടത്തെ പക്ഷികളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയാറാക്കുകയുണ്ടായി. ജേര്‍ണല്‍ ഓഫ് ദ ബോംബെ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റി എന്ന മാസികയില്‍ എട്ടു ഭാഗങ്ങളിലായി ഇത് അച്ചടിച്ചുവന്നു. ബേഡ്‌സ് ഓഫ് കേരള എന്ന പുസ്‌തകം അദ്ദേഹം പ്രസിദ്ധപ്പെടുത്തി.
സാലിം അലി താന്‍ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ ലളിതമായ ഭാഷയില്‍ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങള്‍ക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ല്‍ തൊണ്ണൂറ്റൊന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു.
സാലിം അലിയുടെ പിറന്നാളായ നവംബര്‍ 12 ദേശീയ പക്ഷി പക്ഷി നിരീക്ഷണദിനംആയി ആചരിക്കുന്നു
Friday, November 6, 2009
ബി.ടി. വഴുതന
വിവാദമായ ബി.ടി. വഴുതന വ്യാവസായികാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ കൃഷിചെയ്യുന്നതിന് അനുമതി കൊടുത്തു .
കീടങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ജനിതകമാറ്റം വരുത്തിയ ബി.ടി.വഴുതന വികസിപ്പിച്ചെടുത്തത് ബഹുരാഷ്ട്രക്കുത്തകയായ മൊണ്‍സാന്‍േറായുടെ സബ്‌സിഡിയറി സ്ഥാപനം 'മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്‌സ് കമ്പനി' (മഹീകോ)യാണ്.
കൃഷിയിലെ ജൈവസാങ്കേതികരംഗത്ത് സഹകരണത്തിനു വഴിതുറന്ന് അന്നത്തെ യു.എസ്. പ്രസിഡന്റ് ജോര്‍ജ് ബുഷുമൊത്ത് കൃഷിയിലെ വിജ്ഞാന സംരംഭത്തിനു തുടക്കം കുറിക്കുന്ന ഉടമ്പടിയില്‍ നാലു വര്‍ഷം മുമ്പ് ഒപ്പുവെച്ചപ്പോള്‍ അത് കൃഷിയിലെ ജൈവസാങ്കേതിക രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനു വഴിതെളിയിച്ചു. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള പരമാധികാരവും അംഗീകരിക്കപ്പെട്ടു. പക്ഷേ, ഇതുവഴി അമേരിക്കയ്ക്ക് നമ്മുടെ ബൃഹത്തായ ജനിതക നിധിയിലേക്ക് പ്രവേശനംലഭിക്കും. ബി.ടി. കോട്ടണ്‍ ആയിരുന്നു ആദ്യപടി. ഇപ്പോള്‍ ബി.ടി. വഴുതന രണ്ടാമതും. അധികം വൈകാതെ ബി.ടി. അരിയും വരും. ബി.ടി. ചോളം (മൊണ്‍സാന്‍േറാ ഇതിന്റെ ഫീല്‍ഡ് പരീക്ഷണം ഇന്ത്യയില്‍ നടത്തിക്കഴിഞ്ഞു), ബി.ടി. കോളിഫ്‌ളവര്‍, ബി.ടി. കാബേജ്... തുടങ്ങി എല്ലാം വരും. ഇന്ത്യന്‍ വിത്തുവിപണി വളരെ വലുതാണ്.
ജൈവ സാങ്കേതികരംഗത്തെ അമേരിക്കന്‍ ഭീമനായ ബേയര്‍ ക്രോപ് സയന്‍സ് ജനിതകമാറ്റം വഴി വികസിപ്പിച്ച 'ലിബര്‍ട്ടി ലിങ്ക്' എന്ന അരിക്ക് നവംബര്‍ 24ന് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ (യു.എസ്.ഡി.എ.) വിപണനത്തിന് അംഗീകാരം നല്കി. മറ്റ് അരി ഇനങ്ങളെ മലിനപ്പെടുത്തുമെന്ന് കണ്ടെത്തിയപ്പോള്‍, റഷ്യ ഇതിന്റെ ഇറക്കുമതി നിരോധിച്ചു.
മണ്ണില്‍ കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ബാസിലസ് തുറിഞ്ചിയന്‍സിസ് (Bacillus Thuringiensis - Bt). ഈ ബാക്ടീരിയ പുറപ്പെടുവിക്കുന്ന ചില വിഷാംശങ്ങള്‍ കീടങ്ങളെ വിളകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ചില തരം കീടനാശിനികള്‍ ഉണ്ടാക്കുവാന്‍ ഈ വിഷം ഉപയോഗിക്കുന്നുണ്ട്.
ഈ വിഷാംശം സ്വയം ഉല്‍പ്പാദിപ്പിക്കുന്ന ഈ ബാക്ടീരിയയുടെ ഡി.എന്‍. എ. യില്‍ നിന്നും ഈ ശേഷിയുള്ള ജീനുകളെ വേര്‍ തിരിച്ചെടുത്ത് ഇതിനെ വഴുതന ചെടിയുടെ ഡി. എന്‍. എ. വ്യവസ്ഥയിലേക്ക് കടത്തി വിടുന്നു.
ഇതോടെ വഴുതന ചെടിക്കും കീടങ്ങളെ അകറ്റി നിര്‍ത്താനുള്ള വിഷം സ്വയം നിര്‍മ്മിക്കാനുള്ള ശേഷി കൈ വരുന്നു.
സാധാരണ വിളകള്‍ക്കുപുറത്ത് തളിക്കുന്ന രാസവിഷങ്ങളുടെ ആയിരമിരട്ടി ആപല്‍ക്കരമാണ് ജനിതകമായി സന്നിവേശിപ്പിക്കപ്പെടുന്ന ബി.ടി എന്ന വിഷം
അണുവാഹകരായി (വെക്ടര്‍) ജനിതക ഭക്ഷ്യങ്ങളില്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ ഉണ്ടാക്കും .
സാധാരണ വഴുതനയും ബി.ടി വഴുതനയും വേറിട്ടു മനസ്സിലാക്കാനാവില്ല. അവ നമ്മുടെ അടുക്കളയില്‍വന്ന് നിറയുമെന്നുറപ്പ്
ജനിതകമാറ്റം വരുത്തിയ വിളകള്‍ നാട്ടില്‍ നിലനില്‍ക്കുന്ന സമാന സസ്യവിഭാഗങ്ങളെ പരപരാഗണം വഴി ഇല്ലാതാക്കുമെന്നതാണ് പ്രധാന പ്രശ്‌നം. രാജ്യത്ത് നാനൂറിലേറെ വഴുതിന വര്‍ഗ്ഗങ്ങള്‍ വിവിധ ഭാഗങ്ങളില്‍കൃഷിചെയ്യുന്നുണ്ട്. ഇതില്‍ പന്ത്രണ്ടിലേറെ ഇനങ്ങള്‍ ആയുര്‍വേദ ഔഷധ നിര്‍മാണത്തിനായി ഉപയോഗിക്കുന്നവയാണ്. ഭാവിയില്‍ ബി.ടി. വഴുതിന വര്‍ഗത്തിന്റെ വേരുകള്‍ മാത്രമേ ഔഷധ നിര്‍മാണത്തിന് ലഭിക്കുകയുള്ളൂവെന്ന അവസ്ഥ വന്നാല്‍ അത് ആയുര്‍വേദങ്ങള്‍ക്ക് തിരിച്ചടിയാകും.
തദ്ദേശീയ വിത്തുകളുടെ ശേഖരവും വിപണിയും ശക്തിപ്പെടുത്തുകയാണ് ശരിയായ വഴി.
ജനിതകമാറ്റം വരുത്തിയ വിളകളെ പിന്തുണയ്ക്കുന്നവര്‍ ബി.ടി.കോട്ടണിന്റെ വിജയത്തെയാണ് ബി.ടി. വഴുതനയുമായി താരതമ്യം ചെയ്യുന്നത്. പക്ഷേ, ബി.ടി. കോട്ടണ്‍ കൃഷി ചെയ്തിരുന്ന ആന്ധ്രാപ്രദേശില്‍ പശുക്കളും ആടുകളും ഏറെ ചാവാനിടയായതിനെക്കുറിച്ച് അവര്‍ മൗനം പാലിക്കുന്നു.
മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ മൊണ്‍സാന്‍േറാ കമ്പനി ഒട്ടേറെ കര്‍ഷകരെക്കൊണ്ട് ഈ വിത്ത് വാങ്ങിപ്പിക്കുന്നതില്‍ വിജയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നതും ഇവിടെയാണ്.
യൂറോപ്യന്‍ യൂണിയനും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡന്‍, നോര്‍വേ, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളും ജനതിക മാറ്റം വരുത്തിയ വിളകളെ (ജി.എം. വിള) നിരാകരിക്കുമ്പേള്‍.... ഈ ഭക്ഷ്യവിളകളെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ അടിച്ചേല്പിക്കാന്‍ നാം ധൃതികൂട്ടുന്നതെന്തിനാണ്?
കീടങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ജനിതകമാറ്റം വരുത്തിയ ബി.ടി.വഴുതന വികസിപ്പിച്ചെടുത്തത് ബഹുരാഷ്ട്രക്കുത്തകയായ മൊണ്‍സാന്‍േറായുടെ സബ്‌സിഡിയറി സ്ഥാപനം 'മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്‌സ് കമ്പനി' (മഹീകോ)യാണ്.
കൃഷിയിലെ ജൈവസാങ്കേതികരംഗത്ത് സഹകരണത്തിനു വഴിതുറന്ന് അന്നത്തെ യു.എസ്. പ്രസിഡന്റ് ജോര്‍ജ് ബുഷുമൊത്ത് കൃഷിയിലെ വിജ്ഞാന സംരംഭത്തിനു തുടക്കം കുറിക്കുന്ന ഉടമ്പടിയില്‍ നാലു വര്‍ഷം മുമ്പ് ഒപ്പുവെച്ചപ്പോള്‍ അത് കൃഷിയിലെ ജൈവസാങ്കേതിക രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനു വഴിതെളിയിച്ചു. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള പരമാധികാരവും അംഗീകരിക്കപ്പെട്ടു. പക്ഷേ, ഇതുവഴി അമേരിക്കയ്ക്ക് നമ്മുടെ ബൃഹത്തായ ജനിതക നിധിയിലേക്ക് പ്രവേശനംലഭിക്കും. ബി.ടി. കോട്ടണ്‍ ആയിരുന്നു ആദ്യപടി. ഇപ്പോള്‍ ബി.ടി. വഴുതന രണ്ടാമതും. അധികം വൈകാതെ ബി.ടി. അരിയും വരും. ബി.ടി. ചോളം (മൊണ്‍സാന്‍േറാ ഇതിന്റെ ഫീല്‍ഡ് പരീക്ഷണം ഇന്ത്യയില്‍ നടത്തിക്കഴിഞ്ഞു), ബി.ടി. കോളിഫ്‌ളവര്‍, ബി.ടി. കാബേജ്... തുടങ്ങി എല്ലാം വരും. ഇന്ത്യന്‍ വിത്തുവിപണി വളരെ വലുതാണ്.
ജൈവ സാങ്കേതികരംഗത്തെ അമേരിക്കന്‍ ഭീമനായ ബേയര്‍ ക്രോപ് സയന്‍സ് ജനിതകമാറ്റം വഴി വികസിപ്പിച്ച 'ലിബര്‍ട്ടി ലിങ്ക്' എന്ന അരിക്ക് നവംബര്‍ 24ന് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ (യു.എസ്.ഡി.എ.) വിപണനത്തിന് അംഗീകാരം നല്കി. മറ്റ് അരി ഇനങ്ങളെ മലിനപ്പെടുത്തുമെന്ന് കണ്ടെത്തിയപ്പോള്‍, റഷ്യ ഇതിന്റെ ഇറക്കുമതി നിരോധിച്ചു.
മണ്ണില്‍ കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ബാസിലസ് തുറിഞ്ചിയന്‍സിസ് (Bacillus Thuringiensis - Bt). ഈ ബാക്ടീരിയ പുറപ്പെടുവിക്കുന്ന ചില വിഷാംശങ്ങള്‍ കീടങ്ങളെ വിളകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ചില തരം കീടനാശിനികള്‍ ഉണ്ടാക്കുവാന്‍ ഈ വിഷം ഉപയോഗിക്കുന്നുണ്ട്.
ഈ വിഷാംശം സ്വയം ഉല്‍പ്പാദിപ്പിക്കുന്ന ഈ ബാക്ടീരിയയുടെ ഡി.എന്‍. എ. യില്‍ നിന്നും ഈ ശേഷിയുള്ള ജീനുകളെ വേര്‍ തിരിച്ചെടുത്ത് ഇതിനെ വഴുതന ചെടിയുടെ ഡി. എന്‍. എ. വ്യവസ്ഥയിലേക്ക് കടത്തി വിടുന്നു.
ഇതോടെ വഴുതന ചെടിക്കും കീടങ്ങളെ അകറ്റി നിര്‍ത്താനുള്ള വിഷം സ്വയം നിര്‍മ്മിക്കാനുള്ള ശേഷി കൈ വരുന്നു.
സാധാരണ വിളകള്‍ക്കുപുറത്ത് തളിക്കുന്ന രാസവിഷങ്ങളുടെ ആയിരമിരട്ടി ആപല്‍ക്കരമാണ് ജനിതകമായി സന്നിവേശിപ്പിക്കപ്പെടുന്ന ബി.ടി എന്ന വിഷം
അണുവാഹകരായി (വെക്ടര്‍) ജനിതക ഭക്ഷ്യങ്ങളില്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ ഉണ്ടാക്കും .
സാധാരണ വഴുതനയും ബി.ടി വഴുതനയും വേറിട്ടു മനസ്സിലാക്കാനാവില്ല. അവ നമ്മുടെ അടുക്കളയില്‍വന്ന് നിറയുമെന്നുറപ്പ്
ജനിതകമാറ്റം വരുത്തിയ വിളകള്‍ നാട്ടില്‍ നിലനില്‍ക്കുന്ന സമാന സസ്യവിഭാഗങ്ങളെ പരപരാഗണം വഴി ഇല്ലാതാക്കുമെന്നതാണ് പ്രധാന പ്രശ്‌നം. രാജ്യത്ത് നാനൂറിലേറെ വഴുതിന വര്‍ഗ്ഗങ്ങള്‍ വിവിധ ഭാഗങ്ങളില്‍കൃഷിചെയ്യുന്നുണ്ട്. ഇതില്‍ പന്ത്രണ്ടിലേറെ ഇനങ്ങള്‍ ആയുര്‍വേദ ഔഷധ നിര്‍മാണത്തിനായി ഉപയോഗിക്കുന്നവയാണ്. ഭാവിയില്‍ ബി.ടി. വഴുതിന വര്‍ഗത്തിന്റെ വേരുകള്‍ മാത്രമേ ഔഷധ നിര്‍മാണത്തിന് ലഭിക്കുകയുള്ളൂവെന്ന അവസ്ഥ വന്നാല്‍ അത് ആയുര്‍വേദങ്ങള്‍ക്ക് തിരിച്ചടിയാകും.
തദ്ദേശീയ വിത്തുകളുടെ ശേഖരവും വിപണിയും ശക്തിപ്പെടുത്തുകയാണ് ശരിയായ വഴി.
ജനിതകമാറ്റം വരുത്തിയ വിളകളെ പിന്തുണയ്ക്കുന്നവര്‍ ബി.ടി.കോട്ടണിന്റെ വിജയത്തെയാണ് ബി.ടി. വഴുതനയുമായി താരതമ്യം ചെയ്യുന്നത്. പക്ഷേ, ബി.ടി. കോട്ടണ്‍ കൃഷി ചെയ്തിരുന്ന ആന്ധ്രാപ്രദേശില്‍ പശുക്കളും ആടുകളും ഏറെ ചാവാനിടയായതിനെക്കുറിച്ച് അവര്‍ മൗനം പാലിക്കുന്നു.
മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ മൊണ്‍സാന്‍േറാ കമ്പനി ഒട്ടേറെ കര്‍ഷകരെക്കൊണ്ട് ഈ വിത്ത് വാങ്ങിപ്പിക്കുന്നതില്‍ വിജയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നതും ഇവിടെയാണ്.
യൂറോപ്യന്‍ യൂണിയനും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡന്‍, നോര്‍വേ, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളും ജനതിക മാറ്റം വരുത്തിയ വിളകളെ (ജി.എം. വിള) നിരാകരിക്കുമ്പേള്‍.... ഈ ഭക്ഷ്യവിളകളെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ അടിച്ചേല്പിക്കാന്‍ നാം ധൃതികൂട്ടുന്നതെന്തിനാണ്?
Subscribe to:
Posts (Atom)